Valiyakulangara Devi Temple is situated in the village of Mahadevikadu, within the Karthikappally region of Alappuzha district, Kerala.

Goddess Bhadrakali is venerated as a powerful deity, embodying strength, protection, and compassion. Devotees come to seek her blessings for prosperity, well-being, and protection from negative forces. The Valiyakulangara Devi Temple, located in Mahadevikadu village in Kerala's Alappuzha district, is a revered site dedicated to Goddess Bhadrakali Devi.
Throughout the year, devotees and visitors are welcomed to participate in various rituals and festivals, enriching their spiritual experience. The temple’s main festival, Aswathi Maholsavam, celebrated in February-March, is famous for its spectacular fireworks display and the Ketukazhcha procession, which features beautifully adorned temple cars and idols of Bhima and Hanuman.
This grand celebration not only attracts large crowds but also serves as a vibrant expression of the community’s deep devotion and cultural heritage. During Kumbha Bharani, the temple hosts the Kettu Kazhcha festival, featuring a remarkable procession of decorated temple cars known as Kuthiras and rathas. This event draws devotees and tourists alike, showcasing the rich cultural traditions and the enduring reverence for Goddess Bhadrakali Devi.
മേജർ വലിയകുളങ്ങര ദേവി ക്ഷേത്രം, മഹാദേവികാട്
ആലപ്പുഴ ജില്ലയിലെ കാ൪ത്തികപ്പളളിയിൽ കായംകുളം - ഹരിപ്പാട് ഹൈവേയിൽ നങ്ങ്യാ൪കുളങ്ങര കവലയിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. വടക്കോട്ട് ദർശനമായി ആറടിയോളം ഉയരമുള്ള ഭദ്രകാളിയുടെ ദാരുവിഗ്രഹം പ്രധാന പ്രതിഷ്ഠയാണ്. കുംഭത്തിലെ അശ്വതി നാളിലാണ് പ്രധാന ഉത്സവം. അന്നേദിവസം രാവിലെ ഭക്തരുടെ വഴിപാട് കുത്തിയോട്ടം അമ്മയുടെ തിരുസന്നിധിയിൽ എത്തുന്നു. ചാന്താട്ടം ദേവിക്ക് പ്രിയപ്പെട്ട വഴിപാടാണ്.
കൊടുങ്ങല്ലൂരമ്മയുടെ സാക്ഷാത്കാരമാണ് വലിയകുളങ്ങര അമ്മയുടേത്. നൂറ്റാണ്ടുകൾക്കുമുമ്പ് ക്ഷേത്രം സ്ഥിതി ചെയ്ത മഹാദേവികാട് എന്ന ഗ്രാമം കാ൪ത്തികപ്പളളി എന്ന സാമന്തരാജ്യത്തിന്റെ ഭാഗമായിരുന്നു. ഈ ഗ്രാമത്തിൽ ധാരാളം വനപ്രദേശം ഉണ്ടായിരുന്നു, കൂടാതെ പല ദു൪ദേവതകളും ഇവിടെ വിഹരിച്ചിരുന്നു. അതിനാൽ, കടുത്ത ദാരിദ്ര്യവും വസൂരി പോലുള്ള വ്യാധികളും ഇവിടെ വ്യാപിച്ചു. നിരവധി ആളുകൾ മരിച്ചുപോയി.
പ്രശ്നപരിഹാരത്തിനായി നാട്ടിലെ പ്രമാണിമാർ ഒത്തുകൂടി ജ്യോത്സനയെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുമ്പോൾ, കൊടുങ്ങല്ലൂരമ്മയെ ഭജിച്ച് പ്രീതിപ്രദാനം ചെയ്യണമെന്ന് വിധി ഉണ്ടാകുകയും, പിന്നീട് തിരുവിതാംകൂർ മഹാരാജാവിന്റെ പടത്തലവനായ മഞ്ഞാടിയിൽ പത്മനാഭൻ തമ്പിയുടെ നേതൃത്വത്തിൽ ഒരു സംഘം കൊടുങ്ങല്ലൂരിലേക്ക് പോയി ഭജനങ്ങൾ നടത്തി. കൊടുങ്ങല്ലൂരിൽ ഭജന നടത്താൻ പോയപ്പോൾ ദേവി പ്രസന്നയായി. നാട്ടിലേക്ക് മടങ്ങിയ ശേഷം അവിടെ ഒരു ക്ഷേത്രം പണിതു, പദ്മം വെച്ച് പൂജ നടത്തുകയും ഭജന നടത്തുകയും ചെയ്തു. മണ്ഡല സമാപ്തിക്ക് മുമ്പ് ഒരു സായംസന്ധ്യയിൽ അമ്മ അവിടെ എത്തുമെന്ന് സ്വപ്നത്തിൽ കാണപ്പെട്ടു. അവന് ആഹ്ലാദത്തോടെ തിരികെയെത്തി തമ്പിയുടെ വീടിന് അടുത്ത വലിയകുളത്തിന് വടക്ക് ഒരു ക്ഷേത്രം പണിതു, അവിടെ പൂജ നടത്തി.
അങ്ങനെയിരിക്കേ, കൊടുങ്ങല്ലൂരിൽ നിന്നൊരു ബ്രാഹ്മണ സന്യാസി തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിനായി പുറപ്പെട്ടു. മാർഗം മധ്യേ ആപത്തൊന്നും ഉണ്ടാകാതെ, അദ്ദേഹം കൊടുങ്ങല്ലൂരമ്മയെ ഒരു വാളിൽ ആവാഹിച്ചുകൊണ്ട് പോയത്. അന്നത്തെ ദിവസം, മുറജപത്തിന് പോകുന്നവർക്ക് കാർത്തികപ്പളളി കൊട്ടാരത്തിൽ അന്തിയൂട്ടും താവളവുമുണ്ടായിരുന്നതിനാൽ, അദ്ദേഹം കാർത്തികപ്പളളി കൊട്ടാരം ലക്ഷ്യമിട്ട് തീരദേശത്തൂടെ വന്നിരുന്നു. അങ്ങനെ, ഒരു സന്ധ്യാവേളയിൽ, കാർത്തികപ്പളളി നാട്ടിലെ വലിയകുളത്തിന് സമീപം എത്തി. ദേവീ ചൈതന്യം ആവാഹിച്ച വാളും, ഓലക്കുടയും, ഭാണ്ഡവും കുളക്കരയിൽ ഒരു ആലിൻറെ ചുവട്ടിൽ വെച്ച് കുളത്തിലിറങ്ങി സ്നാനം തുടങ്ങുന്നു.
സ്നാനവും സന്ധ്യാവന്ദനവും കഴിഞ്ഞ്, ആ മഹാബ്രാഹ്മണൻ വാളിന്റെ മുമ്പിൽ ഇരുന്നു, മന്ത്രം ജപിച്ച് തുടങ്ങി. ജപം കഴിഞ്ഞ്, വാൾ എടുക്കാൻ ശ്രമിച്ചപ്പോൾ, അത് അവിടെ ഉറച്ചിരിക്കുന്നതായാണ് കാണുന്നത്. ഈ സമയത്ത്, ആലിയുടെയും ഒരു ശിഖരം ഒടിഞ്ഞ് വീഴുകയും, ആലയത്തിന് സമീപമുള്ള പനച്ചകാട്ടിൽ ഒരു ദിവ്യ പ്രകാശം തെളിയുകയും ചെയ്തു. ദേവി ചൈതന്യം ഉണ്ടായ പനച്ചകാട്ടിൽ നിന്നു ആ ചൈതന്യത്തെ ആവാഹിച്ച്, ഭജനാലയത്തിൽ വെച്ച ദാരുപീഠത്തിൽ ലയിപ്പിക്കുകയും ബാലാലയമായി നിത്യ പൂജ നടത്തുകയും ചെയ്തു.
തുടർന്ന്, വാളുറച്ച സ്ഥലത്ത് ഷഡാധാരമായി ക്ഷേത്രം പണിയുകയും ചെയ്തു. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയും ദേവിയുടെ തങ്ക അങ്കിയും തമ്മിലുള്ള സാദൃശ്യം, ദേവി കൊടുങ്ങല്ലൂരിൽ നിന്നുവന്നു എന്നതിന് ഉപോൽ ബലകമാണ്.
ഉപദേവതകൾ: യക്ഷി - അമ്മ വലിയകുളങ്ങരയിൽ വരുന്നതിന് മുമ്പ് ഇവിടെ യക്ഷിയമ്മയുടെ വിഹാരകേന്ദ്രമായിരുന്നു. ദേവീ ചൈതന്യമുണ്ടായ പനച്ചക്കാട്ടിലെ കരിമ്പനയിലായിരുന്നു യക്ഷിയമ്മയുടെ വാസ സ്ഥലം. അമ്മയേ പ്രതിഷ്ഠിച്ച ശേഷം യക്ഷിയമ്മയെ സമീപം കുടിയിരുത്തി വറനിവേദ്യവും ഒറ്റപന്തഗുരുതിയും പ്രധാനം. മസൂരിമാല - മസൂരിമാല ദാരുകൻറെ പത്നിയാണെന്ന് വിശ്വാസം. വസൂരി തുടങ്ങിയ വ്യാധികൾക്ക് കുരുമുളക് നടക്കെറിഞ്ഞാൽ ഫലസിദ്ധി ഉറപ്പ്.
വൃശ്ചികം 1 മുതൽ 41 വരെയും എല്ലാ മലയാളമാസം ഒന്നാം തീയതിയും നട തുറന്ന് മഞ്ഞൾപ്പൊടി അഭിഷേകവും പൂജകളും. വെച്ച് നിവേദ്യം ഇല്ല. മിഥുന മാസത്തിലെ അവസാനത്തെ വെളളിയാഴ്ച നടക്കുന്ന ഗുരുതി പ്രധാനം. കരിങ്കാളി - ശത്രുസംഹാരത്തിനും ഭൂതപ്രേതാദി ഉപദ്രവങ്ങളുടെ ശമനത്തിനും കരിങ്കാളി ഭജനം ഉത്തമം. പകുതി വെന്ത കടുംപായസവും കരിം ഗുരുതിയും പ്രധാനം. എല്ലാ വർഷവും ധനുമാസം 11 ന് ചെറുശ്ശേരിൽ കുടുംബക്കാർ നടത്തുന്ന ഗുരുസിയാണ് ആട്ടവിശേഷം. നാഗയക്ഷി - പടിഞ്ഞാറുവശത്ത് യക്ഷിയമ്മക്ക് അടുത്തായി നാഗചൈതന്യം കുടികൊള്ളുന്നു. സർപ്പം പാട്ട് പ്രധാന വഴിപാടാണ്. ഭൂതഗണങ്ങൾ: പുളിക്കീഴ് ആശാ൯രക്ഷസ്സ് - പുളിക്കീഴ് ആശാ൯ എന്ന മുസ്ലീം മന്ത്രവാദി അമ്മയെ വെല്ലുവിളിച്ചുവെന്നും അമ്മ സാക്ഷാൽ ഭദ്രകാളീ രൂപത്തിൽ ദ൪ശനം നല്കിയെന്നും ഐതീഹ്യം.
വലിയകുളങ്ങര ക്ഷേത്രത്തിന് ജാതി മത ചിന്തകൾക്കതീതമായ ഒരു സംസ്കാരമുണ്ട് എന്നതിനാൽ വിവിധ മതക്കാ൪ അമ്മയ്ക്ക് പറനല്കുന്നുണ്ട്. ബ്രാഹ്മണരക്ഷസ്സ് - ദേവിയുടെ ആഗമനത്തിന് നിമിത്തമായ ബ്രാഹ്മണരക്ഷസ്സാണ് ക്ഷേത്രത്തിന് പടിഞ്ഞാറ് പ്രതിഷ്ഠിച്ചിട്ടുളളത്. പ്രധാനദേവതക്കൊപ്പം തുല്യപ്രാധാന്യം രക്ഷസ്സിനും കൊടുത്തുപോരുന്നു. ദേവിക്ക് അഭിഷേകവും മല൪നിവേദ്യവും കഴിഞ്ഞാലുട൯ തന്നെ രക്ഷസ്സിനും അത് നടത്തുന്നു. ക്ഷേത്രപാല൯ - കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ ക്ഷേത്രവും പ്രതിഷ്ഠയുമുളള രണ്ടുക്ഷേത്രങ്ങളേ ഉളളു. അത് വലിയകുളങ്ങരയും കൊടുങ്ങല്ലൂരുമാണ്. സാധാരണക്ഷേത്രങ്ങളിൽ ക്ഷേത്രപാലനുണ്ടെങ്കിൽ അത് ശിലമാത്രമേ ഉണ്ടാകാറുളളു.
എതിരേൽപ്പ് മഹോത്സവം: പദ്മമിട്ട് പൂജനടത്തിയതിനെ അനുസ്മരിപ്പിക്കുന്ന കളമെഴുത്തും പാട്ടും ഭജനാലയത്തിൽ നിന്നും ദേവിയേ പുതിയ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു കൊണ്ടുവന്നതിനെ അനുസ്മരിപ്പിക്കുന്ന എതിരേൽപ്പ് മഹോത്സവവും ഇന്നും ഈ ക്ഷേത്രത്തിൽ മുടങ്ങാതെ നടക്കുന്നു. വൃശ്ചികം 25 മുതൽ ധനു 1 വരെ ഏഴു ദിവസമാണ് എതിരേൽപ്പ് മഹോത്സവം. ആദ്യ നാല് ദിവസം ദേവിയുടെ വാളും വട്ടകയുമായി കിഴക്കേ ആൽ സന്നിധാനത്തിൽ പൂജയും. അവസാന മൂന്നു ദിവസം അമ്മയെ ജീവതത്തിൽ എഴുന്നള്ളിക്കുന്നു. പുതുക്കുണ്ടം, വടക്കേക്കര, തെക്കേക്കര എന്നീ കരകളാണ് യഥാക്രമം അവസാന മൂന്ന് ദിവസം എതിരേൽപ്പ് നടത്തുന്നത്.
താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആനന്ദ നൃത്തം കളിച്ച് തിരിച്ച് ക്ഷേത്രത്തിലെഴുന്നള്ളുന്ന അമ്മയെ വഴിനീളെ ഭക്തർ വിളക്ക് വെച്ച് എതിരേൽക്കുന്നു. ഭഗവതി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ സേവയും ദീപക്കാഴ്ചയും വെടിക്കെട്ടും നടത്തുന്നു. തുട൪ന്ന് ഭക്തരെയെല്ലാം അനുഗ്രഹിച്ച് ഇനി പറയെടുപ്പിന് വന്നു കാണാമെന്നു പറഞ്ഞ് ഭഗവതി അകംപൂകുന്നു. പറയ്ക്കെഴുന്നള്ളത്ത്: 28 ദിവസത്തെ പറയെടുപ്പ് നടക്കുന്നിരിക്കുന്നു. ധനു - മകരം മാസങ്ങളിലാണ്. ക്ഷേത്രത്തിന് തെക്കുള്ള കിപ്പടയിൽ ആണ് കൈനീട്ടപ്പറ. 28 നാളുകൾ അമ്മ മക്കളുടെ വീടുകളിലായിരിക്കും. അൻപൊലികളും പറ സദ്യകളും വിളക്കൻപൊലികളും ഒക്കെയായി ആചാരപ്പെരുമയോടെയാണ് വലിയകുളങ്ങര അമ്മയുടെ പറയ്ക്കെഴുന്നള്ളത്ത്.
പറയെടുപ്പിൻറെ അവസാന ദിവസം നടക്കുന്ന തൃക്കുണ്ണപ്പുഴ ക്ഷേത്രത്തിലേക്കുള്ള അമ്മയുടെ എഴുന്നള്ളത്തും അതു കഴിഞ്ഞ后的 കടൽ നീരാട്ടും ചരിത്രപ്രസിദ്ധമാണ്. സഹോദര സ്ഥാനീയനായ തൃക്കുണ്ണപ്പുഴ ശാസ്താവിനോടൊപ്പമാണ് അന്ന് അമ്മ നേദ്യമുണ്ണുന്നത്. അമ്മയുടെ കടൽനിരാട്ട് കാണാൻ ദൂരെദേശങ്ങളിൽ നിന്നു പോലും ഭക്തർ എത്തുന്നു. അന്നേ ദിവസം തൃക്കുണ്ണപ്പുഴ ദേശത്തെ പറയെടുപ്പ് കഴിഞ്ഞ് അമ്മ തിരിച്ചെഴുന്നള്ളുമ്പോൾ വലിയകുളങ്ങരയിൽ ഉത്സവത്തിന്റെ പ്രതീതിയാണ്. അന്ന് രാത്രി വിളക്കൻപൊലിയും കഴിഞ്ഞ് സമുഹമഠത്തിലെ അവസാന പറയും എടുത്ത് അഖിലാണ്ഡേശ്വരിയായ വലിയകുളങ്ങര അമ്മ തിരുവുള്ളം നിറഞ്ഞ് നൃത്തം ചവിട്ടി അകം പൂകുന്ന കാഴ്ച വർണ്ണനാതീതമാണ്. കുംഭത്തിലെ അശ്വതി ദിവസമാണ് പ്രധാന ഉത്സവം. പത്ത് ദിവസമാണ് ഉത്സവം.
എട്ടും ഒ൯പതും ഉത്സവങ്ങൾക്ക് (ഉത്തൃട്ടാതി,രേവതി) അമ്മയുടെ കൂട്ട എഴുന്നുള്ളത്തും അകമ്പടിയായി സത്രീ ജനങ്ങളുടെ ദേശ താലപ്പൊലിയും ഉണ്ടാകും. അശ്വതിക്ക് അമ്മയുടെ തിരുമുറ്റത്ത് കെട്ടുകാഴ്ചകളെത്തും. പ്രധാനമായും നാല് കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഉള്ളത് 1. വടക്കേക്കര 2. തെക്കേക്കര 3. പുതുക്കുണ്ടം 4. എരിയ്ക്കാവ്. 14 കെട്ടുകാഴ്ചകളാണ് ഇവിടെ. ഇതിൽ പുതുക്കുണ്ടത്തിൻറെത് തന്നെ ഏറ്റവും പ്രധാനം. ഇത്പണിയാ൯ പാരമ്പര്യ അവകാശികളുണ്ട്. കൂടാതെ വടക്കേക്കരയിൽ നിന്ന് രണ്ടും, തെക്കേക്കരയിൽ നിന്ന് നാലും, പുതുക്കുണ്ടത്തിൽ നിന്ന് രണ്ടും, പുളിക്കീഴ്, എരിയ്ക്കാവ് എന്നിവിടങ്ങളിൽ നിന്ന് ഒരു കുതിരയും, ചിങ്ങോലി, പിള്ളക്കടവ്, ത്രാച്ചേരി മൂട്ടിൽ എന്നീ മുന്നിടങ്ങളിൽ നിന്നും പടക്കുതിരകളും, പുന്നാന്തറയിൽ നിന്നും ഒരു കെട്ടു കാളയുമാണ് അശ്വതി മഹാ ഉത്സവത്തിൻറെ പ്രധാന ആക൪ഷണം.
അശ്വതി നാളിൽ ഉച്ചയോടെ ഈ കെട്ടുരുപ്പടികളുടെ എല്ലാം അടുത്തേക്ക് അമ്മ ജീവതത്തിൽ എഴുന്നുള്ളി കുതിര ചുവട്ടിൽ ഇരുന്ന് പറ സ്വീകരിച്ച് ക്ഷേത്രത്തിന് കിഴക്കുളള പാപ്പാടി ചാലിലെ വയലിൽ കാഴ്ചക്ക് അവയേ ക്ഷണിക്കുന്നു. കുതിരകളെല്ലാം പാപ്പാടി ചാലിൽ അണിനിരന്നു കഴിയുമ്പോൾ അവിടെ നിന്ന് അമ്മ അവയെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. തുട൪ന്ന് ശ്രീ ഭഗവതി അകം പൂകിയതിന് ശേഷം, ദീപാരാധന. ദീപാരാധനക്കൊപ്പമുളള ഗംഭീര വെടിക്കെട്ട് ഭക്തിയുടെ സമർപ്പണത്തിന്റെ കുളിർ മഴയാകുന്നു.
പൊങ്കാല മഹോത്സവം: മീനത്തിലെ അശ്വതിനാളിൽ അമ്മക്ക് നാരീജനങ്ങൾ പൊങ്കാല നിവേദിക്കുന്നു. ഉച്ചക്കുശേഷം അമ്മയുടെ കൊച്ചുകുട്ടികളുടെ വക കെട്ടുകാഴ്ചകൾ ക്ഷേത്രമുറ്റത്തെക്ക് താളമേളങ്ങളുടെ അകമ്പടിയോടെ എത്തുന്നു. മീനഭരണിനാളിൽ അമ്മകൊടുങ്ങല്ലൂ൪ക്ക് പോകുന്നു എന്നതിനാൽ മീനഭരണിദിവസം രാവിലെ പത്ത് മണിയോടെ നടയടച്ചാൽ അടുത്തനാളിലേ നടതുറക്കൂ.
Address:
Mahadevikadu, Kerala 690516