Koothattukulam is a town in Muvattupuzha Taluk, located in the southeastern part of Ernakulam district. The Koothattukulam Mahadeva Temple is one of the most significant Shiva temples in Central Kerala.

This ancient shrine, over a thousand years old, is unique as it is dedicated to Lord Shiva, Goddess Parvati, Lord Ganesha, and Lord Subramanya. The temple is deeply connected to the place name history of Koothattukulam and holds immense cultural and spiritual significance.
The temple is adorned with intricate carvings and murals, with the entire Ramayana sculpted on the Temple Mandapam.
Despite its architectural grandeur and sculptural beauty, the temple has fallen into a state of neglect and disrepair due to its age and lack of preservation efforts. Among the many historical structures that once stood in the temple complex, the Oottupura, which could seat a thousand people, the Vilakkumadam, which held one lakh Jyothis, and a two-storied mansion were demolished by the temple authorities. During this period, much of the movable property of the centuries-old temple disappeared.
Recognizing its cultural and historical importance, the Travancore Devaswom Board took over the temple and its allied land on December 2, 2019, following the directions of the High Court, in an effort to preserve and restore this sacred site.
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം
പരമശിവന്റെ മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പരമശിവനും പാർവ്വതിയും ഗണപതിയും സുബ്രഹ്മണ്യനുമടങ്ങിയ അപൂർവ സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ നിലകൊള്ളുന്നത്. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ളതും, കൂത്താട്ടുകുളത്തിൻറെ സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ളതുമായ ക്ഷേത്രമാണിത്.
ക്ഷേത്രം നിരവധി കൊത്തുപണികളും മനോഹരമായ ചുവർചിത്രങ്ങളും നിറഞ്ഞതാണ്. ബലിക്കൽപ്പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പരൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നു, അതിന് അനന്യ സവിശേഷത നൽകുന്നു. ശിൽപ്പഭംഗിയുടെയും ആചാരപരമായ പ്രത്യേകതകളുടെയും സമന്വയമാണ് ഈ ക്ഷേത്രം.
എന്നാൽ കാലപ്പഴക്കം, പരിപാലനക്കുറവ്, ക്ഷേത്രഭരണാധികാരികളുടെ അവഗണന എന്നിവയാൽ ഇന്ന് ജീർണ്ണാവസ്ഥയിലായിരിക്കുകയാണ്. കേരളത്തിൽ ഇത്രയും സാംസ്കാരിക പ്രാധാന്യമുള്ളതും, അതേസമയം, ഇത്രയും പരിപാലനരഹിതമായി നിലനില്ക്കുന്നതുമായ മറ്റൊരു ക്ഷേത്രം ഉണ്ടാകാനിടയില്ല.ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന ആയിരം പേർക്ക് ഇരിക്കാനാകുന്ന ഊട്ടുപുര, ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചിരുന്ന വിളക്ക്മാടം, ഇരുനിര മാളികപ്പുര എന്നിവ ക്ഷേത്രഭരണാധികാരികൾ പൊളിച്ചുകളഞ്ഞു. നൂറ്റാണ്ടുകളായുള്ള ക്ഷേത്രത്തിന്റെ മുഴുവൻ ജംഗമ വസ്തുക്കളും ഈ കാലയളവിൽ നഷ്ടമായി
ഹൈക്കോടതി നിർദ്ദേശപ്രകാരം 2019 ഡിസംബർ 2-ന് ക്ഷേത്രവും അനുബന്ധ ക്ഷേത്രഭൂമിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് ഭരണ നിർവഹണത്തിന് കീഴിലാക്കി. നേരത്തെ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളം, 1750-ൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് സംയോജിപ്പിച്ചു. മാർത്താണ്ഡവർമ്മയുടെ ദളവയായിരുന്ന രാമയ്യനാണ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണം നടത്തിയത്, തിരുവിതാംകൂർ കൊട്ടാരത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
വടക്കുംകൂർ രാജ്യം കീഴടക്കിയതിന്റെ പ്രായശ്ചിത്വമായി ഈ പുനർനിർമ്മാണം നടത്തിയതാണെന്നതാണ് ചരിത്രവിവരം. ക്ഷേത്രം പുതുക്കി പണിതത് തെക്കൻ തിരുവിതാംകൂറിലെ പ്രശസ്തമായ തച്ചന്മാരും ശില്പികളുമായിരുന്നു. ക്ഷേത്രപരിപാലന ചുമതല രാമയ്യൻ ദളവ തിരുവിതാംകൂറിലെ ശുചീന്ദ്രത്തെ നമ്പിമാർക്ക് ഏല്പിച്ചു. അതിനു ശേഷം ചേന്നാസ് നമ്പൂതിരി, വേങ്ങശ്ശേരി മൂത്തത്, ആമ്പക്കാട്ട് പണിക്കർ എന്നിവരായിരുന്നു ക്ഷേത്രത്തിന്റെ ഊരാളന്മാർ. ഈ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ തിരുവനന്തപുരത്തെ സെൻട്രൽ വെർണ്ണാക്കുലർ റെക്കോഡ്സിൽ ഇപ്പോഴും ലഭ്യമാണ്.
ക്ഷേത്രശാന്തിക്കായി രാമയ്യൻ ദളവയുടെ ആസ്ഥാനം ആയിരുന്ന മാവേലിക്കരയിൽ നിന്ന് പോറ്റി കുടുംബത്തെ കൊണ്ടുവന്നുവെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. മാവേലിക്കരയിലെ അത്തിമൺ പോറ്റി കുടുംബമാണ് ക്ഷേത്രശാന്തിക്കായി എത്തിയത്. പിന്നീട് ചേന്നാസ് നമ്പൂതിരിയുടെയും വേങ്ങശ്ശേരി മൂത്തത് കുടുംബത്തിന്റെയും ഈ മേഖലയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അന്നത്തെ പ്രദേശീയ പ്രമാണികളായ ആമ്പക്കാട്ട് പണിക്കർക്കായിരുന്നു പിന്നീട് ക്ഷേത്രത്തിന്റെ ഊരാള ചുമതല.
1950-കളോടെ, ഊരാള അവകാശ കുടുംബം കൂത്താട്ടുകുളത്തു നിന്ന് മാറിപ്പോയതോടെ, ക്ഷേത്രശാന്തിക്കാരായ അത്തിമൺ ഇല്ലം ക്ഷേത്രത്തിൻറെ മേൽനോട്ടവും ദേവസ്വത്തെ നിയന്ത്രണവും ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, കേരളപ്പിറവിക്ക് മുമ്പുതന്നെ ക്ഷേത്രത്തിനുടമ ആരും ഇല്ലെന്നും, സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും തിരുകൊച്ചി കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും, തുടർനടപടികൾ സർക്കാരിന് കൈകൊള്ളാനായില്ല.
ഫലമായി, ക്ഷേത്രവും അതിന്റെ എല്ലാ ദേവസ്വം സ്വത്തുക്കളും അത്തിമൺ ഇല്ലത്തിന്റെ കൈവശമാകുകയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി ക്ഷേത്രത്തിന്റെ കീഴിലുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം, പല ഭൂമികളും പാട്ടക്കാരുടെ ഉടമസ്ഥതയിലേക്കായി മാറിയെങ്കിലും, കരമൊഴിയാത്ത ധാരാളം ദേവസ്വം ഭൂമി ഇപ്പോഴും ക്ഷേത്രത്തിന്റെ അധീനതയിൽ നിലനിൽക്കുന്നു.
Address:
Temple - Mangalathuthazham Rd,
Koothattukulam,
Kerala 686662