Thiruvairanikulam Mahadeva Temple Aluva Ernakulam

Thiruvairanikkulam Mahadeva Temple in Ernakulam district is dedicated to Lord Shiva and Goddess Parvathi. While Shiva’s shrine is open year-round, Parvathi’s shrine opens only for 12 days during the Nadathurappu Mahotsavam festival.


Thiruvairanikkulam Mahadeva Temple is unique as it consists of two temples—one dedicated to Lord Shiva, facing east, and another dedicated to Goddess Parvathi, facing west. The distinct feature of this temple is that while Lord Shiva’s shrine remains open throughout the year, Goddess Parvathi’s shrine opens only for 12 days annually. According to legend, the Shiva temple was originally located at Iranikkulam, near Irinjalakkuda. A devoted Namboodiri from Srimoola Nagaram used to cross the river daily and walk a long distance to offer prayers.

Akavoor Chathan, a boatman and one of the legendary Parayi Petha Panthirukulam, helped him cross the river using a stone boat. As the Namboodiri grew older, he wept before Lord Shiva, saying that it was his last visit, as he could no longer make the journey. That evening, as he was returning, he felt his umbrella unusually heavy. However, the moment he stepped onto the riverbank, it became light again. Chathan then revealed that Lord Shiva had accompanied the Namboodiri inside the umbrella and had chosen to stay in the village. The next day, a grass cutter accidentally struck a stone, which started bleeding.

Terrified, she ran nearly three kilometers before collapsing and passing away at that spot. That place is now called Varanattumadam, where a special Irukki Pooja is conducted annually. Devotees believe that consuming the puffed rice prasadam from this pooja cures illnesses. The temple also has shrines for Nandi, Ayyappa, Ganapathy, Mahavishnu, and Goddess Durga and is a major pilgrimage center in Kerala.

A large number of devotees, especially women, visit for the Makam Thozhal ceremony, observed on the Makom star day, which is considered auspicious for a long and blessed married life. Annual festival in Kumbham (February-March) lasts 8 days, with Makam Thozhal as a key event, concluding with the Arattu in the Periyar River. Another important festival is Ashtami Rohini, celebrated in Chingam (August-September), marking Lord Krishna’s birthday. Other significant observances include Prathishta Dinam, Mandala Festival, and Navaratri.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വെള്ളാരപ്പള്ളി ഗ്രാമത്തിൽ, പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേവീക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും പാർവ്വതിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ, ഒരേ ശ്രീകോവിലിൽ ശിവനെ കിഴക്കോട്ടും ശ്രീപാർവ്വതിയെ പടിഞ്ഞാറോട്ടും ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.

ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവിടത്തെ ഉപദേവതകളായി ആരാധിക്കപ്പെടുന്നു. ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസങ്ങളോളം മാത്രം ശ്രീപാർവ്വതിയുടെ നട തുറക്കുന്നതിനാൽ, ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വളരെ കൂടുതലായിരിക്കും. ഈ ക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നാണ് വിളിക്കപ്പെടുന്നത്. ശിവനു കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവം നടത്തപ്പെടുന്നു.

ഇതിന് പുറമേ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയ ഉത്സവങ്ങളും വിശേഷമായും ആചരിക്കപ്പെടുന്നു. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്നു ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്, അതിന്റെ കീഴിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉത്ഭവം അകവൂർ മന എന്ന ഈശ്വരഭക്തിയാലയം പുലർത്തിയ ഊരാളകുടുംബവും, പറയിപെറ്റ പന്തിരുകുലവുമാണ് ബന്ധപ്പെട്ടിരുന്നത്. മുമ്പ് തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതി ചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാർ അത് ഭൂമികളും മഹാദേവക്ഷേത്രവുമടക്കം ഭരിച്ചിരുന്നവർ ആയിരുന്നു.

നിത്യനമസ്കാരാർത്ഥം ഐരാണിക്കുളത്തെ മഹാദേവക്ഷേത്രം സന്ദർശിക്കുകയെന്നത് കുടുംബത്തിന്റെ പതിവായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന്, അകവൂർ മനയിലെ ഒരു ശാഖ വേർപിരിയുകയും, വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ തീരത്ത് പുതിയ ഇല്ലം പണിതു താമസം മാറുകയും ചെയ്തു. ഈ സമയത്താണ് പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ, മനയിലെ ആശ്രിതനായി എത്തുന്നത്. കുറച്ചുകാലത്തിനുള്ളിൽ തന്നെ അകവൂർ മനയിലെ എല്ലാവർക്കും പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തൻറെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു.

അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തൻറെ ഭക്തൻറെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു. മനയിലേക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തൻറെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തൻറെ മറുപടി.

മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തൻറെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിൻറെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി.

അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിൻറെ ഊരാളനായി.

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ശിവ-പാർവതി ക്ഷേത്രങ്ങളിൽ ശിവനും പാർവ്വതിയും അനഭിമുഖമായിരിക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ഒപ്പം സതീദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ഈ പ്രത്യേകത മാത്രമല്ല, ശ്രീപാർവ്വതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ.

പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ അടുത്ത 12 ദിവസത്തേക്കാണ് നട തുറന്നിരിക്കുക. നടതുറപ്പു ചടങ്ങു മുതൽ, ശ്രീപാർവ്വതി ദേവിയുടെ തോഴിമാരെന്ന ബ്രാഹ്മണിയമ്മ എന്ന സങ്കൽപ്പത്തിലുള്ള സ്ത്രീ കൂടി നിന്നാണ് പ്രധാന പൂജകൾക്ക് നേതൃത്വം നൽകുക. ക്ഷേത്രാചാരങ്ങളിൽ സ്ത്രീകാർമ്മികത്വമുള്ള മണ്ണാറശ്ശാല പോലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രം. അകവൂർ മന, വെണ്മണി മന, വെടിയൂർ മന എന്നീ ബ്രാഹ്മണ കുടുംബങ്ങളുടെ ദേവസ്വം ട്രസ്റ്റിൻറെ കീഴിലാണ് ക്ഷേത്രനടത്തിപ്പുകൾ.

തിരുവാതിര നാൾ "നട തുറക്കാൻ അധികാരികളായ മൂന്നു മനക്കാരും എത്തിയിട്ടുണ്ടോ?" എന്ന ചോദ്യത്തിന്റെ മറുപടി "ഉണ്ട്" എന്നാണെങ്കിൽ, "നട തുറക്കട്ടെ?" എന്ന ചോദ്യം ചോദിക്കുന്നതിൽ തുടങ്ങി, നടയടപ്പു ദിവസം വരെ പാർവ്വതി ദേവിക്ക് അകമ്പടിയായി ചടങ്ങുകളിൽ ഈ ബ്രാഹ്മണിയമ്മയും ഉണ്ടാവും. ശ്രീമൂലനഗരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൻറെ പേരും ഐതിഹ്യവും 12 ദിവസത്തെ നടതുറപ്പുമെല്ലാം ഏറെ കൗതുകമുണർത്തുന്നതാണ്.

Address:
Thiruvairanikkulam Mahadeva Temple,
Thekkumbhagom,
Kerala 683580

Similar Interests

Similar Temples



TOP