Valliyamkavu Devi Temple is an ancient shrine dedicated to Durga, situated in proximity to the Travancore Rubber and Tea Company, approximately 15 kilometers (9.3 miles) east of the 35th mile near Mundakkayam.

The temple is encircled by hills and forests and is located in proximity to the Travancore Rubber and Tea Company. Both private and government-operated buses provide transportation to the temple from Mundakkayam. Additionally, auto rickshaws, jeeps, and other taxis can be accessed from the 35th mile at reasonable rates.
The origins of the temple date back to the Dvapara Yuga. During their exile, the Pandavas, renowned figures from the epic Mahabharata, along with their wife Draupadi, arrived at what is now known as Panchalimedu, where they resided for an extended period. The local tribes provided them with assistance during their stay. Before departing, the Pandavas presented an idol of Durga Devi to the tribal chief, instructing them to pay homage to the Goddess. However, the tribes, unfamiliar with the proper rituals, adhered to their own customs, which led to the transformation of the Goddess into a more formidable and aggressive form known as 'Bhadra.'
Consequently, the area became uninhabitable for the tribes. The Goddess subsequently made her way to the Valliyamkavu region via forest paths, resulting in the area being referred to as Valliyadikkavu, which eventually evolved into Valliyamkavu. Later, 'Vanchipuzha Thamburan' granted the Aadivasi moopan the authority to worship the Goddess, and 22 acres (8.9 hectares) of land were allocated for the construction of the temple. The tribes engaged in their unique forms of worship towards Devi, which contributed to the enhancement of her powers.
Devotees from various regions flocked to the temple upon hearing of Devi's remarkable abilities. The temple gained significant renown and prestige due to the presence of Bhadra. The Travancore Devaswom Board declined to assume control of the temple, citing its adherence to strict practices. A legal case was initiated concerning the human and animal sacrifices associated with the temple. The court directed the Devaswom Board to obtain the rights to the temple following the passing of Kandankonthi, the tribal chief. In 1993, the board successfully acquired these rights after Kandankonthi's death.
Numerous changes were implemented in the temple's administration and worship traditions. According to the Devaprasnam, separate shrines were established for subordinate deities, including Shiva, Ganapathi, Sree Bhuvaneswari Devi, Nagaraja, Nagayakshi, and Kalayakshi. Consequently, the temple underwent significant transformations. Every day, eight poojas are conducted at this location, which include palliyunarthal, nadathurakkal, usha pooja, and ucha pooja during the morning hours.
The evening rituals consist of nadathurakkal, deeparadhana, attazhapooja, nadaadakkal, and guruthi.
The festivals, including Thiruutsavam and Pongala, take place in May (Meenam) and attract numerous pilgrims. Durgashtami is also a significant occasion. Tuesdays and Fridays are designated as special weekly days, with narangavilakku and aiswariya poojas performed on Fridays.
വള്ളിയങ്കാവ് ദേവീ ക്ഷേത്രം
കോട്ടയം-കുമളി ദേശീയപാതയിൽ മുണ്ടക്കയത്തിനടുത്ത് 35-ആം മെെലിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ കിഴക്കുമാറി ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വളളിയാംകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് എന്ന പ്രദേശത്താണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രാചീന കേരള ചരിത്രത്തിൽ പ്രാധാന്യമുളള ഒരു ക്ഷേത്രം കൂടിയാണിത്. കേരളത്തിൽ ആദ്യമായി ഭദ്രകാളി ആരാധന ആരംഭിച്ച നാല് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർക്കാവ്, കണ്ണൂരിലെ മാടായിക്കാവ്, പത്തനംതിട്ട പരുമല പനയന്നാർകാവ്, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് എന്നി നാല് ക്ഷേത്രങ്ങളിലാണ് ആദ്യമായി ഭദ്രകാളി ആരാധന ആരംഭിച്ചത്.
ഈ പ്രദേശത്തെ ആദിവാസികളും ഗോത്ര ജനതയും പണ്ടുകാലം മുതൽ ഈ ഭഗവതിയെ പാരമ്പര്യമായി ആരാധിച്ചുവരുന്നു. ഇവിടെ ദേവി ആദിപരാശക്തിയെ ദുർഗ, ഭദ്രകാളി തുടങ്ങിയ ഭാവങ്ങളിൽ ആരാധിക്കുന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവർ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. അവിടെ ഉള്ള ആദിവാസികൾ പാണ്ഡവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. അജ്ഞാതവാസത്തിന്റെ ആരംഭത്തിൽ, ആദിവാസികളോട് യാത്ര പറഞ്ഞ്, നന്ദി സൂചകമായി പാണ്ഡവർ ദുർഗ്ഗാ ഭഗവതിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി നൽകി.
ഈ ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുമെന്ന് പാണ്ഡവർ പറഞ്ഞു. എന്നാൽ, ആദിവാസികൾ അവരുടെ കൗളാചാര പ്രകാരം ഭഗവതിയെ ആരാധിച്ചതിനാൽ ദേവി ഭദ്രകാളിയായി മാറി. കാലക്രമേണ, ആ പ്രദേശം താമസയോഗ്യമല്ലാതായപ്പോൾ, ആദിവാസികൾ കുടിയൊഴിഞ്ഞു, പാഞ്ചാലിമേട്ടിൽ നിന്ന് ഇപ്പോൾ ക്ഷേത്രമുണ്ടായ സ്ഥലത്തേക്ക് ഭഗവതി കാട്ടുവള്ളിയിൽ എത്തി. അങ്ങനെ ആ പ്രദേശം വളളിയടിക്കാവ് ആയി.
ദേവി ആടി വന്ന വളളി ഒരു വലിയ വളളിക്കെട്ടായി രൂപം കൊണ്ടു. ഇതിൽ അഞ്ചുമൂർത്തി സങ്കല്പം പാണ്ഡവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദിവാസികൾ അവരുടെ ശക്തമായ കൗള ആചാര രീതിയിൽ ദേവിയെ പൂജിച്ചുവന്നു. ഇതുവഴി ഭദ്രകാളിയുടെ ചെതന്യവും പ്രസിദ്ധിയും ദിവസേന വർദ്ധിച്ചുവരുന്നു. ഭഗവതിയുടെ സാന്നിധ്യം അന്നത്തെ ഭരണകർത്താവായ വഞ്ചിപ്പുഴ തമ്പുരാന്റെ സ്വപ്നദർശനത്തിലൂടെ ലഭിച്ചു. തുടർന്ന് ക്ഷേത്ര ഭരണം ആദിവാസി മൂപ്പനെ ഏൽപ്പിച്ചു.
ദേവിയുടെ ദൈനംദിന പൂജകൾ നടത്തുന്നതിനായി ഇരുപത്തിരണ്ടേക്കർ സ്ഥലം രാജാവ് കരമൊഴിവായി സമർപ്പിച്ചു. പാഞ്ചാലിമേട്ടിൽ നിന്ന് ഭഗവതി ആടിവന്ന വള്ളി വലിയ രൂപത്തിൽ പടർന്നുയർന്നു, വള്ളിക്കെട്ടായി രൂപം കൊണ്ടു. വള്ളിക്കെട്ടിലെ അഞ്ചുമൂർത്തി സങ്കല്പം പാണ്ഡവരുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഐതിഹ്യമാണ്. തലമുറകൾ കടന്നുപോയപ്പോൾ കാര്യസാധ്യത്തിനായി ഭദ്രകാളിയെ പൂജിക്കാൻ തുടങ്ങി. പിന്നീട്, വള്ളിയാംകാവ് ഭഗവതിയുടെ അത്ഭുതശക്തികളും മഹത്വവും കേട്ട ഭക്തജനങ്ങൾ അവിടെ എത്താൻ തുടങ്ങി.
ആദിവാസികളുടെ കുലദൈവമായ കരിങ്കുറ്റിയാനെയും ഭഗവതിയോടൊപ്പം ആരാധിക്കാൻ ആരംഭിച്ചു. വനസമ്പത്തായ തേൻ, കിഴങ്ങു, പുകയില തുടങ്ങിയവ ഈ മൂർത്തിക്ക് നിവേദ്യമായി സമർപ്പിച്ച് പൂജിച്ചുവന്നു.
കാലക്രമേണ കരിങ്കുറ്റിയാൻ മൂർത്തി ദേവിയുടെ പ്രധാന അനുചരനായി മാറുകയും ഭക്തജനങ്ങൾ ദേവിയോടൊപ്പം പ്രധാന സ്ഥാനത്ത് ഉപാസിച്ചു വരികയും ചെയ്യുന്നു. വെള്ളംകുടിയാണ് കരിങ്കുറ്റിയാന്റെ വഴിപാട്.
വഞ്ചിപ്പുഴ സ്വരൂപത്തിൽപ്പെട്ട തമ്പുരാക്കന്മാരുടെ കീഴിലുള്ള ദേവാലയങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുകയുണ്ടായി. ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കർമ്മങ്ങളും പൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിർപ്പുമൂലം ദേവസ്വം ബോർഡ് ഏറ്റെടുക്കാതെ നിലനിന്നു.
വർഷങ്ങൾക്കുശേഷം, അന്നത്തെ ആദിവാസി മൂപ്പൻ കണ്ടൻകോന്തിയുടെ കാലഘട്ടത്തിൽ ക്ഷേത്രവും അതിന്റെ സ്വത്തുക്കളും ആ പ്രദേശത്ത് കൈവശംവച്ചിരുന്ന അനുഭവങ്ങൾ, അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോർഡ് സ്വമേധയാ ഏറ്റെടുക്കാൻ വിധിയുണ്ടായി. അരയമൂപ്പൻ കണ്ടൻകോന്തിയുടെ മരണത്തിന് ശേഷം 1993-ൽ ബോർഡ് ക്ഷേത്രം ഏറ്റെടുത്തു. തുടർന്ന്, സമാന പ്രാധാന്യത്തോടെ രണ്ട് ശ്രീകോവിലുകൾ നിർമ്മിച്ച് ശ്രീ ഭദ്രകാളി, വനദുർഗ്ഗാ എന്നീ ഭാവങ്ങളിലുള്ള ഭഗവതി പ്രതിഷ്‌ഠകൾ നടന്നു.
2001 ജൂലൈ എട്ടിന് പ്രതിഷ്‌ഠാ കർമ്മങ്ങൾ നടന്നു. പിന്നീട്, ദിവസേന ഭദ്രകാളിയ്ക്കും ദുർഗ്ഗയ്ക്കും സമാന പ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം ഗുരുസിയും നടത്തപ്പെടുന്നു. ഈ സ്ഥലത്തെ വലിയ ഗുരുസി ദർശിക്കുകയും അതിൽ പങ്കാളികളാകുകയും ചെയ്യുന്നവർക്ക് കാര്യസാധ്യതയും ദുരിതമുക്തിയും ലഭിക്കുമെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. രാവിലെ എല്ലാ തരത്തിലുള്ള പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ മലർനിവേദ്യവും, അതോടൊപ്പം ആദ്യ നിവേദ്യമായി ഗുരുസി നിവേദ്യവും, കരിങ്കുറ്റിയാൻ മൂർത്തിക്കു വെള്ളംകുടി വഴിപാടും നടത്തപ്പെടുന്നു. ഒരു മലയുടെ അടിവാരത്തിൽ നിന്നു മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദർശനമരുളിക്കുകയാണ് പ്രധാന പ്രതിഷ്‌ഠകൾ നിലകൊള്ളുന്നത്.
മീന മാസത്തിലെ ഭരണിനാളാണ് ഉത്സവമായി ആഘോഷിക്കുന്നത്. ആ ദിവസം നടക്കുന്ന പൊങ്കാലയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്നു. ഗണപതി, ശിവൻ, ഭുവനേശ്വരി ദേവി, ചെറുവള്ളി ഭഗവതി, നാഗരാജാവ്, കരിങ്കുറ്റിയാൻ മൂർത്തി, അഞ്ചുമൂർത്തി എന്നിവയാണ് പ്രധാന ദേവന്മാർ. കടുംപായസം, പാൽപായസം, വറപൊടി, വെള്ള നിവേദ്യം, ത്രിമധുരം, പുഷ്പാഞ്ജലി തുടങ്ങിയവ പ്രധാന നിവേദ്യങ്ങളാണ്. മീന മാസത്തിലെ അശ്വതി, ഭരണി നാളുകളിൽ ഉത്സവവും പൊങ്കാലയും ആഘോഷിക്കുന്നു.
ജൂലൈ 8-ന് പ്രതിഷ്ഠാ ദിനം ആഘോഷിക്കുന്നു. ചിങ്ങ മാസത്തിലെ വിനായക ചതുർഥി, നവരാത്രി, ദുർഗ്ഗാഷ്ടമി, വിദ്യാരംഭം, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക, എല്ലാ ആദ്യ ചൊവ്വ, വെള്ളി എന്നിവയാണ് മറ്റ് പ്രധാന ദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ചകളിലും ഐശ്വര്യ പൂജയും, എല്ലാ മാസങ്ങളിലെ ആദ്യ വെള്ളി, ചൊവ്വ ദിവസങ്ങളിൽ നാരങ്ങാവിളക്കും നടത്തപ്പെടുന്നു. പൊതുവേ, എല്ലാ മാസങ്ങളിലെ ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ ഇവിടെ ദർശനത്തിന് പ്രധാനമാണ്.
Address:
Paloorkavu Road,
Mundakayam, Kerala 686513