Aniyur Sree Durga Bhagavathi Temple Chempazhanthy Thiruvananthapuram

Aniyur Sreedurga Bhagavathi Temple is a revered site dedicated to Sri Baladurga Bhagavathy. Situated near Chembazhanthi along the Sreekariyam-Pothancode road, Aniyur Temple is recognized as one of the 108 Durga temples in Kerala.


This temple complex serves as the initial gathering place for Sri Vidyadhiraja Chattambiswami and Sri Narayana Gurudevan. In Hinduism, Goddess Durga is honored as the Divine Mother, embodying power, strength, and protection. She is often portrayed as a warrior goddess, mounted on a lion or tiger, brandishing weapons in her numerous arms, and defeating malevolent forces. Nestled in tranquil surroundings, the temple offers a sacred environment for devotees to engage in prayers and partake in various rituals and celebrations in honor of Goddess Durga.

The tale associated with the temple pertains to the birth of Lord Krishna. He was born to Devaki in Mathura simultaneously as Yashoda delivered a baby girl in Ambadi. After his birth in the prison, Lord Krishna was placed beside Yashoda, while the infant girl was positioned next to Devaki. Upon hearing the cries of the newborn, Kamsa rushed to the prison, disregarding the gender of the child, and attempted to hurl the baby against a rock. However, the infant stepped onto Kamsa's chest and ascended into the air. This miraculous event revealed that the one destined to vanquish Kamsa had been born and was maturing elsewhere. Devaki, incensed by this revelation, cursed the one who disclosed her son's birth secret to remain an eternal virgin. Consequently, Goddess Baladurga resides in Aniyur, known for her nurturing nature towards children. Uniquely, this temple is distinguished by the performance of the 'Chengal Azhak' ceremony, unlike any other temple.

അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം

അഷ്‌ടൈശ്വര്യസ്വരൂപിണി, ദേവീദേവന്മാരും വസുക്കളും സ്തുതിച്ച് പൂജിക്കുന്ന സന്താനവരദായിനിയായ ശ്രീബാലദുര്‍ഗ്ഗ, വട്ടശ്രീകോവിലിൽ വാണരുളുന്ന ഒരു പുണ്യസ്ഥലമാണ് അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം. കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ അണിയൂര്‍ ക്ഷേത്രം ശ്രീകാര്യം-പോത്തന്‍കോട് റോഡിൽ ചെമ്പഴന്തിക്കു സമീപം സ്ഥിതിചെയ്യുന്നു. കേരള നവോത്ഥാനത്തിന്റെ സൂര്യശോഭയായി മാറിയ പ്രശസ്ത ആദ്ധ്യാത്മിക ആചാര്യന്മാരായ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും ആദ്യ സംഗമസ്ഥലമാണ് ഈ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം ചരിത്രപരമായ നിരവധി സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആമ്പാടിയിൽ യശോദയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്ന സമയത്ത്, മഥുരയിൽ ദേവകിക്ക് ശ്രീകൃഷ്ണൻ ജനിച്ചു. കാരാഗൃഹത്തിൽ ജനിച്ച ശ്രീകൃഷ്ണനെ യശോദയുടെ ചാരത്തും, ദേവകിയുടെ അരുകിലും മാറ്റി കിടത്തുകയുണ്ടായി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് കാരാഗൃഹത്തിലെത്തിയ കംസൻ, കുഞ്ഞ് ആണോ പെണ്ണോ എന്നതിനെ നോക്കാതെ, കുഞ്ഞിന്റെ കാലിൽ പിടിച്ച് തൂക്കി പാറയിലടിക്കാൻ ശ്രമിച്ചപ്പോൾ, കംസന്റെ നെഞ്ചിൽ ചവിട്ടി വായുവിൽ ഉയർന്ന കുഞ്ഞ്, കംസനെ വധിക്കുവാനുള്ളവൻ ജന്മം എടുത്തുവെന്നും മറ്റൊരു സ്ഥലത്ത് അവൻ വളരുന്നുണ്ടെന്നും വെളിപ്പെടുത്തി. ശ്രീകൃഷ്ണന്റെ മാതാവായ ദേവകി ഈ സംഭവം കേട്ട് കോപിച്ച്, തന്റെ പുത്രന്റെ ജന്മരഹസ്യം വെളിപ്പെടുത്തിയ നീ നിത്യകന്യകയായിത്തീരട്ടെ എന്ന് ശപിച്ചു.ബാലദുര്‍ഗ്ഗാദേവി അണിയൂരില്‍ വാണരുളുന്നുണ്ട്. കുഞ്ഞുങ്ങളോടുള്ള ദേവിയുടെ വാത്സല്യം അത്യന്തം പ്രകടമാണ്, അവര്‍ സന്താന വരദായിനിയായാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി 'ചെങ്കാല്‍ അഴക്' എന്ന പ്രത്യേക ചടങ്ങ് നടത്തപ്പെടുന്ന ഏകക്ഷേത്രമാണ്.

സാധാരണ വഴിപാടുകൾക്കൊപ്പം, സന്താനഭാഗ്യത്തിനായി നടത്തുന്ന പ്രധാന വഴിപാടാണ് ചെങ്കാല്‍ തൊഴല്‍. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ ദേവിക്കുമുന്നിൽ എത്തി ചെങ്കാല്‍ അഴക് നടത്തുന്നു. ദമ്പതികൾക്ക് കുഞ്ഞ് പിറന്ന ശേഷം ഒരു വയസ്സ് ആകുന്നതിന് മുമ്പ്, കുഞ്ഞുങ്ങൾ പിച്ചവച്ച് നടന്നു തുടങ്ങുന്നതിന് മുമ്പ്, ആ കുഞ്ഞിന്റെ ചുവന്ന പാദങ്ങൾ ദേവിയെ കാണിക്കുന്ന ചടങ്ങാണ് ചെങ്കാല്‍ അഴക്. ഈ ചടങ്ങ് നടത്തപ്പെടുന്ന ക്ഷേത്രം അപൂര്‍വ്വമാണ്. ഭക്തര്‍ സന്താനസമ്പത്തിനായി ഈ ചടങ്ങില്‍ പങ്കെടുക്കുന്നു. ശിശു ജനിച്ച ഒരു വര്‍ഷത്തിനുള്ളില്‍ ഈ ചടങ്ങ് നടത്തേണ്ടതാണ്. കുഞ്ഞിന്റെ വീട്ടില്‍ നിന്നാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു നീളമുള്ള മൂന്ന് കരിമ്പ് കഷണങ്ങള്‍ ചേര്‍ത്തു, അതില്‍ കദളിക്കുലയും പഴുത്തപാക്കും വച്ചുകൊണ്ട്, ഒരു ബാലന്‍ അത് ചുമന്നുകൊണ്ടുപോകും. കൂടെ അഷ്ടമംഗല്യവുമായി ഒരു ബാലികയും കുഞ്ഞിനെ എടുത്തുകൊണ്ടു പിതാവും ക്ഷേത്രത്തിലേക്ക് പോകും.

പട്ടകൊണ്ടൊരു വിതാനം കുഞ്ഞിന്‌ തണലായി പിടിച്ചിരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനങ്ങളുടെ കൂട്ടം കൂടെയുണ്ടാകും. ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിനു പുറത്ത് മൂന്നു പ്രദക്ഷിണം വച്ചശേഷം, അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് ചുറ്റും മൂന്നുപ്രാവശ്യം വലംവയ്‌ക്കും.ഓരോ പ്രാവശ്യവും വലം വയ്‌ക്കുമ്പോള്‍ നടയ്‌ക്കു നേരെ വരുമ്പോള്‍ ചുവന്ന കുഞ്ഞിക്കാലുകള്‍ ചേര്‍ത്ത് ദേവിയെ കാണിച്ച്‌ തൊഴുന്നു. ദീപാരാധനയ്ക്ക് ശേഷം പിതാവ് ഇരുപത്തിനാല് പഴുക്കുകളും പന്ത്രണ്ട് കെട്ട് വെറ്റിലയും ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്നു. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തി പായസ വഴിപാട് നടത്തി ചടങ്ങ് സമാപിക്കുന്നു.

Address:
Chempazhanthy, Thiruvananthapuram, Kerala 695587

Similar Interests

Similar Temples



TOP